Saturday, September 13, 2008

ഒറീസയിലെ ഭീകര താണ്ഡവം
നികുഞ്ജ് ബൂട്ടിയ

സ്വാമി ലക്ഷ്മണാനന്ദയുടെയും നാലു ശിഷ്യന്‍മാരുടെയും വധത്തിനുപിന്നാലെ ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ബി.ജെ.പി, എ.ബി.വി.പി എന്നീ സംഘ്പരിവാര്‍ സംഘടനകള്‍ ഒറീസയൊട്ടാകെ ഭീകരമായി അഴിഞ്ഞാടുകയായിരുന്നു. ഇരുപത്തിമൂന്നിന് രാത്രിയില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെ സ്വാമിയും ശിഷ്യന്‍മാരും വധിക്കപ്പെട്ടത് അത്യന്തം ദൌര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഈ കൃത്യം ആര് ചെയ്തു, എന്തിന് ചെയ്തു എന്നതൊന്നും ഇനിയും വെളിപ്പെട്ടിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ക്കു മേല്‍ ചുമത്താന്‍ സംസ്ഥാന പോലിസ്മേധാവി ഗോപാല്‍ നന്ദ ശ്രമിക്കുമ്പോള്‍ ക്രൈസ്തവരെ പഴിചാരാനാണ് സംഘ്പരിവാറിന് താല്‍പര്യം. അതേസമയം, വരും തെരഞ്ഞെടുപ്പില്‍ ബിജുജനതാദളിനെയും മറ്റും അധികാരത്തില്‍ നിന്നകറ്റാന്‍ സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ തന്നെ രൂപകല്‍പന ചെയ്ത സംഭവമാണിതെന്ന് സംശയിക്കുന്നവരുമുണ്ട്. അതെല്ലാം അന്വേഷിക്കേണ്ടതും സത്യം കണ്ടെത്തേണ്ടതും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്.പക്ഷേ, കൊലപാതകത്തിനു ശേഷം 24, 25 തീയതികളില്‍ പോലിസിന്റെയും ഭരണസംവിധാനത്തിന്റെയും നിലപാടുകള്‍ ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന ആരെയും ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി ബി.ജെ.ഡി നേതൃത്വത്തിലെ സര്‍ക്കാര്‍ വര്‍ഗീയ ഭീകരന്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച അമാന്തം സാധാരണക്കാരില്‍ ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.സ്വാമി ലക്ഷ്മണാനന്ദക്ക് നേരത്തേതന്നെ ആഭ്യന്തരവകുപ്പ് പ്രത്യേകസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അജ്ഞാതര്‍ വധഭീഷണി കത്തയച്ചതിനെത്തുടര്‍ന്ന് രണ്ട് നാള്‍ മുമ്പ് സ്വാമി പരാതി നല്‍കുകയും സുരക്ഷാസജ്ജീകരണം തേടുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങനെയാണാവോ അക്രമികള്‍ക്ക് ആശ്രമത്തില്‍ കടന്നുകയറി സ്വാമിയുള്‍പ്പെടെ അഞ്ചുപേരെ വധിക്കാനായത്? നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോറല്‍പോലും ഏറ്റതുമില്ല . മാധവ് ബാബ എന്ന മധു ബാബക്ക് ഒരു മരക്കൊമ്പില്‍ കയറിപ്പറ്റി രക്ഷനേടാനായത് എങ്ങനെയാവും? അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പലപ്പോഴും പോലിസും അധികാരികളും വിലാപയാത്രകള്‍ക്ക് അനുമതി നിഷേധിക്കാറുണ്ട്. കലിംഗനഗറില്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ മൃതദേഹങ്ങള്‍ വഹിച്ച് വിലാപയാത്ര നടത്തുന്നത് വിലക്കിയത് ഓര്‍ക്കുന്നില്ലേ? എന്നിട്ടും വര്‍ഗീയ പ്രശ്നബാധിത പ്രദേശങ്ങളിലൂടെ ജലസ്പട്ടയില്‍ നിന്ന് ചഖപഡ വരെ 130 കിലോമീറ്ററോളം മൃതദേഹങ്ങളും വഹിച്ച് ഘോഷയാത്ര നടത്താന്‍ സായുധരും ആക്രമണോല്‍സുകരുമായ സംഘ്പരിവാറുകാര്‍ക്ക് എങ്ങനെയാണ് അനുമതി ലഭിച്ചത്? ബി.ജെ.പി പിന്തുണയോടെ 25 ന് സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുമെന്ന് 23ന് രാത്രിതന്നെ ആര്‍.എസ്.എസ്^വി.എച്ച്.പി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 2002ല്‍ ഗുജറാത്തിനെ ചുട്ടുചാമ്പലാക്കിയും പോയവര്‍ഷം ഒറീസയെ കുരുതിക്കളമാക്കിയും സംഘ്പരിവാര്‍ നടത്തിയ ബന്ദുകളുടെ സ്വഭാവം കണക്കിലെടുത്ത് വര്‍ഗീയ അതിക്രമങ്ങള്‍ ചെറുക്കാന്‍ ആവശ്യമായ സംവിധാനമൊരുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍, ആശ്രമവാസികളുടെ കൊലക്കു പിന്നാലെ ബന്ദിനു തലേന്നാള്‍ കാണ്ഡമല്‍ എസ്.പി നിഖില്‍ കുമാര്‍ കനോഡിയയെയും ലോക്കല്‍ പോലിസ് ഇന്‍സ്പെക്ടറേയും സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ ഇതിനുപകരം ആളെപ്പോലും നിയമിച്ചിരുന്നില്ല. കഴിഞ്ഞ മാസം മാലിപാഡയിലെ ഗോത്രവര്‍ഗക്കാരും ദലിതുകളും ഗോമാംസം ഭക്ഷിക്കുന്നതിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നുണ്ടായ കലാപ സാധ്യതയെ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയത് ഇപ്പോള്‍ സസ്പെന്‍ഷനിലായ എസ്.പിയും സംഘവുമാണ്. ഇതില്‍ വെറിപൂണ്ട് ആര്‍.എസ്.എസ് വി.എച്ച്.പി നേതാക്കള്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നതുമാണ്. കലിംഗ നഗറില്‍ ജില്ലാ കലക്ടറുടെ ആജ്ഞാനുസരണം വെടിയുതിര്‍ത്ത് ആദിവാസികളെ കൂട്ടക്കൊല ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃദുസമീപനം പുലര്‍ത്തിയ നവീന്‍ പട്നായിക് സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥനോട് മാത്രം ഇതുപോലൊരു നിലപാടെടുത്തതെന്താണാവോ? ഗുജറാത്ത് വംശഹത്യയില്‍ വഹിച്ച പങ്കിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും കാലുകുത്താന്‍ പോലും അനുമതി നിഷേധിക്കപ്പെട്ട കുപ്രസിദ്ധ കലാപദാഹി പ്രവീണ്‍ തൊഗാഡിയക്ക് സംസ്ഥാനം അത്യന്തം സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കെ വിലാപയാത്ര നയിക്കുന്നതിന് ഒറീസയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഭുവനേശ്വര്‍ മുതല്‍ ജലസ്പട്ടവരെ 300 കിലോ മീറ്റര്‍ ദൂരം അകമ്പടിയും നല്‍കി. ഇത്ര വെളിവുകെട്ട വിധം പ്രവര്‍ത്തിക്കാന്‍ ഒറീസ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്താണ്? അതോ, ഇമ്മാതിരി ആളുകള്‍ പടച്ചുവിടുന്ന പ്രശ്നങ്ങളെ നേരിടാനാവുമെന്ന വിശ്വാസത്തിലായിരുന്നോ സര്‍ക്കാര്‍?ബി.ജെ.പിആര്‍.എസ്.എസ് നേതാക്കളുടെ ആജ്ഞാനുസാരികളായ തെമ്മാടിക്കൂട്ടം ചെറുതായ ചെറുത്തുനില്‍പ്പു പോലുമില്ലാതെ അഴിഞ്ഞാടി, ക്രൈസ്തവരുടെ കടകളും വീടുകളും സന്നദ്ധ സംഘടനകളുടെ ഓഫീസുകളും തീയിട്ടു നശിപ്പിച്ചു. ചര്‍ച്ചുകള്‍ കൊള്ളയടിച്ച് കൊള്ളിവെച്ചു. ബരാഗറില്‍ കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയെയും പുരോഹിതനെയും ക്രൂരമായി വധിച്ചു, കാണ്ഡമലില്‍ മൂന്നുപേരെ കൊന്നു ^ഇതെല്ലാം സംഭവിച്ചത് പോലിസ്സേനയുടെ കണ്‍വെട്ടത്തിലായിരുന്നു. ബി.ജെ.പി മന്ത്രിമാരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ വിലാപ യാത്രയെ അനുഗമിച്ച പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലാണ് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഈ നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ ഒരു എഫ്.ഐ.ആര്‍ എങ്കിലുംതയാറാക്കപ്പെട്ടിട്ടുണ്ടോ?ഭരണസംവിധാനമോ നിയമവാഴ്ചയോ സര്‍ക്കാരോ ഇല്ലാത്ത മട്ടിലാണ് ഈ ആഗസ്റ്റ് ഇരുപത്തഞ്ച് ഒറീസയില്‍ കടന്നുപോയത്. കലാപകാരികള്‍ക്ക് തോന്ന്യാസങ്ങളെല്ലാം ചെയ്തുകൂട്ടാന്‍ അനുമതി കിട്ടിയപ്പോള്‍ അത് ഗുജറാത്ത് വംശഹത്യാനാളുകളെ ഓര്‍മപ്പെടുത്തി. ഗുജറാത്തിലെ പോലെ സാധാരണക്കാരൊന്നും വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടില്ല എന്നത് മഹാഭാഗ്യം. ഈയിടെനടന്ന പൈശാചികതകളില്‍ സംഘ്പരിവാര്‍ നേതാക്കളും മന്ത്രിമാരും അവരുടെ പരിവാരങ്ങളും അവരുടെ വാടകഗുണ്ടകളുമല്ലാതെ മറ്റാരും പങ്കുചേര്‍ന്നില്ല. പക്ഷേ, ഈ മട്ടിലാണ് ഭരണസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ എന്തായിരിക്കും നമ്മുടെ ജനാധിപത്യത്തിന്റെ വിധി? നിരപരാധികളായ പൌരന്‍മാര്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്ന പക്ഷം സ്വയരക്ഷക്കായി ജനം ഭീകരതയില്‍ അഭയം തേടിയാലും അദ്ഭുതപ്പെടാനില്ല. വിവര്‍ത്തനം സവാദ് റഹ്മാന്‍

Tuesday, September 9, 2008


ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?
‘അമേരിക്കാനീയെന്നാണ്യുദ്ധം നിര്‍ത്തുക ?പോ...നീ നിന്റെആറ്റംബോംബുമായ്പുലയാട്...’-
അലന്‍ ഗിന്‍സ്ബര്‍ഗ്ലോകം


ആണവ ഭീതിയില്‍ കഴിയുകയാണ്. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്.എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.
(ഒരു ആണവ വിസ്ഫോടനം)ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്. വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു.തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ അമേരിക്ക നടക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുന്നു. വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു.ജന താല്പര്യത്തെ മാനിക്കാതെ അവിശ്വാസ പ്രമേയത്തിനു മേല്‍ പണാധിപത്യം നടമാടിയ കാഴ്ച നാം കണ്ടു കഴിഞ്ഞതാണ്. കരാറുകളുടെ ലംഘനങ്ങളുടെയും, ചതിയുടെയും ഒട്ടേറെ ചരിത്രമുള്ള അമേരിക്കയുമായി, അതും അവരുടെ താല്പര്യത്തി നനുസരിച്ച ആണവ കരാറില്‍ ഒപ്പിടാന്‍ പ്രധാന മന്ത്രി എന്തിനാണിത്ര തിടുക്കം കൂട്ടിയിരുന്നത് ? അപകടം പതിയിരിക്കുന്ന കരാറും ഊര്‍ജ്ജവും നമുക്കു തന്നേ തീരൂ എന്ന അമേരിക്കന്‍ വാശിയുടെ പിന്നിലെ ചതി എന്തായിരി ക്കുമെന്നതാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ സെനറ്റിനയച്ച രഹസ്യ കത്ത് പുറത്തായ തിലൂടെ മനസ്സിലാകുന്നത്. ഇതറിഞ്ഞിട്ടും എന്തിനായിരുന്നു പാര്‍ലിമെ ന്റിനേയും ജനങ്ങളേയും പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും തെറ്റിദ്ധരി പ്പിച്ചെതെന്ന് തുറന്നു പറയണം. ഒപ്പം പാര്‍ലിമെ ന്റിനുള്ളില്‍ നടന്ന കോഴ വിവാദവും, സമാജ് വാദി പാര്‍ട്ടി നേതാവ് സര്‍ക്കാരിന് പിന്തുണ കൊടുക്കാന്‍ ഒരുങ്ങുന്നതിന്റെ തൊട്ടു മുമ്പ് അമേരിക്ക സന്ദര്‍ശിക്കുകയും തിരിച്ചു വന്ന ഉടനെ ആണവ കരാറിനെ പിന്തുണക്കുകയും ചെയ്തത് സംശയിക്കേ ണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ഈ കരാര്‍ അധിനിവേ ശത്തിന്റെ ആണവ ചരടാണെന്നും ഇതു കൊണ്ട് തന്നെ നമ്മളെ തളച്ചിടാനാ കുമെന്നുമുള്ള അമേരിക്കന്‍ ചതിയുടെ ആഴം വളരെ വലുതാണെന്നും, താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം കടക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുക്കാ‍ന്‍ വളരെ എളുപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്ക പ്പെട്ടിരിക്കുന്നു. 1 2 3 കരാര്‍ ഇന്ത്യക്കും ബാധകമാ ണെന്നും ഹൈഡ് ആക്ട് പ്രകാരമേ ആ‍ണവ കരാര്‍ നടപ്പിലാക്കാനാവൂ എന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തിനാണ് ആദ്യം ഇല്ലെന്നും പിന്നീട് ഉണ്ടെന്നും പ്രധാന മന്ത്രി ജനങ്ങളോട് കള്ളം പറഞ്ഞത്. കരാര്‍ എപ്പോള്‍ വേണമെങ്കിലും വേണ്ടെന്ന് വെക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയുന്ന അനില്‍ കാക്കോദ്കര്‍ ആ കത്ത് പുറത്ത് വന്നില്ലാ യിരുന്നെങ്കില്‍ ഈ സത്യം മറഞ്ഞിരി ക്കുമെന്നാണ് സൂചിപ്പിക്കുന്നത്, അതായത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സത്യങ്ങള്‍ മറച്ചു വെച്ചു കൊണ്ട് പ്രധാന മന്ത്രി ജനങ്ങളെ തെറ്റിദ്ധരി പ്പിച്ചതെന്ന് വ്യക്തം.ചതികള്‍ പതിയിരിക്കുന്ന ആണവ കരാര്‍ ഇന്ത്യക്ക് മേല്‍ അടിച്ചേ ല്‍പ്പിക്കുവാന്‍ അമേരിക്ക കാണിച്ച സമ്മര്‍ദ്ദ തന്ത്രങ്ങളും അതിനനുസരിച്ച് ചാഞ്ചാടിയ ഇന്ത്യന്‍ ഭരണ വര്‍ഗത്തെയും നാം കണ്ടു. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിച്ചു കാണാനാണ് നമ്മുടെ ഒട്ടു മിക്ക പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതല കണ്ണീരൊഴുക്കി പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും സഖ്യ കക്ഷികളും ഇതേ കരാറിനെ അനുകൂലിക്കു ന്നവരാണെന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ ഒമ്പത് മാസമായി രഹസ്യമാക്കി വെച്ചിരുന്ന ഈ കത്ത് പുറത്തായാല്‍ മന്മോഹന്‍ സിംഗ് മന്ത്രി സഭയുടെ ഭാവി തുലാസിലാ കുമെന്നതി നാലാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്ന് പറയുന്നത് സാധാരണ ക്കാരനല്ല ഈ കത്ത് പുറത്ത് വിട്ട അമേരിക്കന്‍ ജന പ്രതിനിധി സഭയുടെ വിദേശ കാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബെര്‍മാനാണ്. ആയതിനാല്‍ തന്നെ യു പി എ സര്‍ക്കാരിനും മന്മോഹന്‍ സിംഗിനും ഇതില്‍ നിന്ന് തലയൂരാനാകില്ല.ബുഷിന്റെ കത്തിനെ പറ്റി പ്രധാന മന്ത്രിക്ക് നേരത്തെ അറിയാമാ യിരുന്നെന്ന് കത്ത് പ്രസിദ്ധീകരിച്ച വാഷിങ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്ലെന്‍ കെസ്ലറും പറയുന്നു.താല്‍കാലിക ലാഭത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരൊറ്റ പാര്‍ട്ടിയും ആണവോ ര്‍ജ്ജം വേണ്ട എന്ന പറയുന്നില്ല അവര്‍ വികസന വിരോധികളായി ചിത്രീകരി ക്കപ്പെടുമെന്ന് ഭയപ്പെടുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലിമെ ന്റിന്റെഭാവി മാത്രം ചര്‍ച്ച ചെയ്യാനും ഈ കരാര്‍ രാജ്യത്തിന് അഭിമാന മാണെന്നും അമേരിക്കയെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായി ചിത്രീക രിക്കാനും ചില മാധ്യമങ്ങള്‍ കാ‍ണിച്ച തിരക്ക് ശ്രദ്ധിക്കേണ്ടതാണ്.
(ചെര്‍ണോബില്‍ ദുരന്ത ബാധിത പ്രദേശത്ത് ജനിച്ച അലക്സി. കണ്ണില്‍ ടെന്നിസ് ബോള്‍ വലിപ്പത്തില്‍ ഉള്ള ട്യൂമറുമായാണ് അലക്സി ജനിച്ചത്.)ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area) ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്.അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക.ലോക ജനസംഖ്യയുടെ 20 ശതമാന ത്തോളമുള്ള ഇന്ത്യയുടെ നിലപാടിന് ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നയങ്ങള്‍ മറ്റിയെടു ക്കേണ്ടതിനു പകരം അമേരിക്കന്‍ താല്പര്യത്തെ അന്തമായി സ്വീകരിച്ച് കീഴടങ്ങാനാണ് ഇന്ന് നമ്മുടെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ആണവോ ര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അവരുടെ പ്രശ്നം മറുഭാഗത്ത് അമേരിക്ക യായതാണ് മറിച്ച് ചൈനയോ റഷ്യയോ ആയിരുന്നെങ്കില്‍ ഈ കരാറുമായി സഹരിക്കാന്‍ ബുദ്ധിമുട്ടു ണ്ടാകില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം.ആണവോ ര്‍ജ്ജം മെല്ലെ ആണവാ യുധമാകുന്ന തെങ്ങനെയെന്ന് ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. പ്രകൃതി ദുരന്തങ്ങളും, തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്.ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും.
(ബധിരനായ മൈക്കലും വരള്‍ച്ച മുരടിച്ച വ്ലാഡിമിറും. പതിനാറ് വയസുള്ള ഈ ഇരട്ടകള്‍ ആണവ വികിരണത്തിന്റെ ഇരകളാണ്.) ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും. ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്.ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജവും ചതി നിറഞ്ഞ കരാറും...

GUJARATH

കുഞ്ഞുങ്ങള്‍ ദാഹ ജലത്തിനു കരഞ്ഞപ്പോള്‍വായില്‍ മണ്ണെണ്ണ ഒഴിച്ചു കൊടുത്തു.ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി. ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത്‌ വാളില്‍ നാട്ടി നിര്‍ത്തി. പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്തു കൊന്നു. ജീവന്‍ പോകുന്നില്ല എന്നു സംശയിച്ചവരെകമ്പിപ്പാര കൊണ്ട് അടിച്ച്‌ കൊന്നു. മനുഷ്യനെ ജീവനോടെ ചുട്ടെരിച്ചുഇത്‌ ഗുജറാത്ത്‌ ..... ഹിന്ദു തീവ്രവാദികള്‍ ഭീകരതാണ്ഡവമാടിയ നാട്
വിദ്യാഭാരതി
ഇന്ത്യയില്‍ 20000 ത്തോളം വിദ്യാലയങ്ങളുംഅവിടെ 25 ലക്ഷം വിദ്യാര്‍ഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും അടങ്ങുന്നവിദ്യാഭാരതി സ്കൂളുകളിലൂടെ RSS പകര്‍ന്നു കൊടുക്കുന്നത് അത്യന്തം വിഷലിപ്തമായ സാംസ്കാരികാശയങ്ങളും ചരിത്രത്തിന്റെ വികലമായ പ്രതിബിംബങ്ങളുമാണ്.മതവിരോധവും സാമുദായിക ചിന്തയുംവെറുപ്പിന്റെ പ്രത്യയശാസ്ത്രവും കോ‍രിക്കൊടുക്കുന്ന പഠനരീതിയുംഈ വിദ്യാലയങ്ങളുടെ സവിശേഷതയാണ്.ഭാരതീയ ശിക്ഷാമണ്ഡല്‍, വിദ്യാഭാരതി തുടങ്ങിയഅനൌദ്യോ‍ഗിക വര്‍ഗ്ഗീയ സംഘടനകളെയാണ് വിദ്യാഭ്യാസ രംഗത്തെ വര്‍ഗ്ഗീയവല്‍ക്കരണത്തിന് RSS പ്രധാനമായി ഉപയോഗപ്പെടുത്തുന്നത്.
കൊലപാതകം നടത്തുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ദൈവമോ‍ വിശ്വാസമോ RSS ന് പ്രശ്നമാവറില്ല.മണ്ഡലവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വൃതം നോറ്റ് കറുപ്പുടുത്ത കന്നി അയ്യപ്പനായിരുന്നുമുയ്യോ‍ളി വിജേഷ്.2000 ഡിസംബര്‍ 4 ന്കണ്ണൂര്‍ ആയിത്തറയില്‍ ഹിന്ദുത്വ ശക്തികള്‍കൊലപ്പെടുത്തുന്വോള്‍ വീജേഷിന്റെ പിളര്‍ന്ന കഴുത്തില്‍ രുദ്രാക്ഷമാല പൂ‍ണ്ട് കിടന്നിരുന്നു.അന്നു തന്നെ ആയിത്തറയില്‍ കൊല്ലപ്പെട്ടകല്ലിങ്കോ‍ട് ശ്രീജിത്തും സ്വാമിയായിരുന്നു.വെട്ടേറ്റ് കിടന്ന ശ്രീജിത്തിന്റെ നെറ്റിയില്‍ കാലത്ത് ക്ഷേത്രദര്‍ശനം നടത്തിയതിന്റെബാക്കിയായി ചന്ദനക്കുറി മായാതെ കിടപ്പുണ്ടായിരുന്നു.1870 ല്‍ പ്രവര്‍ത്തനമാരംഭിച്ചമഹാരാഷ്ട്രയിലെ മഹാത്മ ഫുലെയുടെസത്യശോധക് സമാജിന്റെ കീഴില്‍ അണി നിരന്ന് കീഴ് ജാതി ഹിന്ദുക്കള്‍ നടത്തിയ പോരാട്ടങ്ങളുടെ സവര്‍ണ്ണ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു RSS.കീഴ് ജാതിക്കാരുടെ പോരാട്ടങ്ങളെ നേരിടാന്‍ അങ്ങനെ ബ്രാഹ്മണ യുവാക്കള്‍ RSS ലൂടെ പരിശീലനം നേടുകയായിരുന്നു.

Monday, June 11, 2007

S.F.I. controles campus all over kerala